ധാക്ക: മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരായ കേസിൽ 17ന് വിധി പറയുമെന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണൽ (ഐസിടി).
ആഭ്യന്തര കലാപത്തെത്തുടർന്ന് നാടുവിട്ട ഹസീനയുടെ അസാന്നിധ്യത്തിലാണു കോടതി വിചാരണ പൂർത്തിയാക്കിയത്. കലാപവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായി പ്രവർത്തിച്ചെന്ന കുറ്റം ചുമത്തിയാണു കേസെടുത്തത്.
പുറത്താക്കപ്പെട്ട അവാമി ലീഗ് സർക്കാരിലെ ആഭ്യന്തരമന്ത്രി അസദുസമാൻ ഖാൻ കമൽ, അന്നത്തെ പോലീസ് മേധാവി ചൗധരി അബ്ദുല്ല അൽ-മാമുൻ എന്നിവരെയും ട്രൈബ്യൂണൽ വിചാരണ ചെയ്തു. നാടുവിട്ട അസദുസമാൻ ഖാൻ കമലിനെയും ഹസീനയെയും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.